മഴയത്ത്
നിറഞ്ഞൊഴുകുന്ന നിളയുടെ കരയില്‍
ഒരു കുഞ്ഞുകുന്നിമണി
അവള്‍ മഴയെനോക്കി, പുഴയെയും
മഴയെ അവള്‍ അച്ഛായെന്ന് വിളിച്ചാര്‍ത്തു
പുഴയെ അമ്മേയെന്നും
പുഴ മഴയെ നോക്കി
മഴ കുന്നിമണിക്കുഞ്ഞിനേയും
അവളുടെ കരിനീല മിഴിയില്‍
ഒരിക്കല്‍ക്കൂടി കുസൃതി തെളിഞ്ഞു
ചിരിച്ച്, കുറുമ്പുകാട്ടി
അവള്‍ പതുക്കെ കൈ നീട്ടി
മഴയും പുഴയും അപ്പോള്‍ ഒന്നിച്ച് ഒഴുകാന്‍ തുടങ്ങി
അവളുടെ ഒരു കയ്യെ മഴനനച്ചു ; മറ്റേതിനെ പുഴയും